My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Tuesday, January 5, 2010

{പോരാളിയുടെ ദിനസരിക്കുറിപ്പുകള്‍ ഭാഗം 2}
പുലരുവാന്‍ ഇനി എത്ര ഉണ്ടാവോ?
രാവതിര് കീറി പാല്‍ക്കടല്‍ 
ഉറവ പോട്ടാനിനി എത്ര നേരമാവോ?
എന്നാലും ഈ ഇരുളില്‍ 
നിന്നെ തനിച്ചാക്കി 
യാത്രയാവുന്നു ഞാന്‍ ...

കുടില തന്ത്രങ്ങള്‍ ഇരുണ്ട കെണിയൊരുക്കും 
കറുത്ത പാതകളില്‍ നീ ഇനി ഇരുന്നു കേഴുമോ?
ഭയം മുറ്റും കണ്‍കളാല്‍  
അന്ധമാം ആകാശം നോക്കി 
നീ നിശ്ചലം നില്‍ക്കുമോ?
വിഹ്വലതകള്‍ വിങ്ങുമീ 
ഇരുള്‍ക്കാട്ടില്‍ നീ തനിച്ച്ചാകുമ്പോഴും 
ഇരുളില്‍ നിറയും വെളുത്ത മൌനമാകുന്നു ഞാന്‍ 
യാത്രയായാലും  ബാക്കിയവുകയാണ് ഞാന്‍ നിന്നില്‍
കാണാ വെളിച്ചം... 
അളവില്ലാ നിഴല്‍...

കനിവിന്‍ വഴിത്താരകള്‍ നീളെ 
ഞാന്‍ മുമ്പില്‍ ഗമിച്ച്ചിടും 
നീയറിഞ്ഞാലും ഇല്ലെങ്കിലും ...
എന്നാലുമെന്നാലും പോകാതെ വയ്യ 
  
ഒരു കിനാവ്‌ കൂടി പുലരുമ്പോള്‍ 
രാവുകള്‍ തോല്‍ക്കുന്നിടം 
ഇരുള്‍ മൌനം അശരീരികളാല്‍ മുഴങ്ങും നേരം 
ചതിക്കുഴികള്‍ നികരും നേരം 
കരിനാഗങ്ങള്‍ ഉള്‍വലിയും നേരം 
അടിമ വംശങ്ങള്‍ക്കു മോചനത്തിന്‍ തിട്ടൂരവുമായ് 
പുതുവെളിച്ച്ചം പൂട്ടിയ തേരില്‍ 
മഴവില്‍ തോണി തുഴഞ്ഞു ഞാന്‍ വരും 
അത് വരെയും ഈ വഴിവക്കില്‍ നീ ബാക്കി ........

കനല്‍ വഴികള്‍ കയ്യാട്ടി വിളിക്കുമ്പോള്‍

{പോരാളിയുടെ ദിനസരിക്കുറിപ്പുകള്‍ ഭാഗം 1}  
വീണ്ടും കിനാ കണ്ണുകളുമായി നീ എന്നെ പിന്തുടരുന്നത് എന്തിനാണ്? 
നീ കണ്ടിട്ടില്ലേ എന്നെ പ്രണയിച്ച്ചവരുടെ ദുരിത പര്‍വ്വം!
മുറിവേറ്റു വീണവര്‍.. 
കാരിരുമ്പിന്‍ തടവറക്കൂട്ടില്‍ വെളിച്ചം നിഷേധിക്കപ്പെട്ടവര്‍, 
അമര്‍ച്ച ചെയ്യപ്പെട്ട ശബ്ദങ്ങള്‍, 
ചതച്ച്ചരച്ച്ച്ച ശക്തികള്‍,
വരിയുടക്കപ്പെട്ട ക്ഷീണ ജന്മങ്ങള്‍,
നട്ടെല്ല് തകര്‍ക്കപ്പെട്ട യൗവ്വനങ്ങള്‍ , 
എന്നെ സ്നേഹിച്ച്ചതിനാല്‍ ആട്ടി ഓടിക്കപ്പെട്ടവര്‍, 
എന്റെ കാലടികളില്‍ വഴി തേടിയതിനാല്‍ നാട് കടത്തപ്പെട്ടവര്‍ 
പ്രവാസ ജീവിതങ്ങള്‍ ...  


എന്നിട്ടും
മുറിവേറ്റു വീഴുമ്പോഴും , 
കുരിശില്‍ പിടയുമ്പോഴും , 
അവരില്‍ എന്റെ നാമം ച്ചുംബനപ്പൂക്കലായി വിരിയുന്നു ... 
പട്ടു മെത്തകള്‍ , 
ഇഷ്ട്ട ഭോജ്യങ്ങള്‍, 
ശീതള ച്ച്ചായകള്‍ 
വലിച്ചെറിഞ്ഞു 
മരുഭൂതപങ്ങളെ പ്രണയിച്ചവര്‍  
ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേക്ക്, 
വേദനയുടെ ഉച്ചിയിലേക്ക് 
നിര്‍ഭയം ചുവടു വെച്ചവര്‍


ഒടുവില്‍ നീയും കുരിശു വഴിയില്‍ ഗമിക്കുന്നുവോ? 
മടങ്ങുക 
എന്റെ അണിയില്‍ ചേര്‍ന്ന് നീ കൂടി രക്തസാക്ഷി ആകരുത് 
നിന്ദ്യനും പീഡിതനും ആയി 
പാതിവഴിയില്‍ നീ കൂടി തളര്‍ന്നു വീഴരുത് 
ചാരക്കണ്ണുകളുടെയും 
കഴുക ദ്രംഷ്ടകളുടെയും ഇടയില്‍ 
ഭീതിയോടെ നിന്റെ ദിനരാത്രങ്ങള്‍ കറുത്തു പോകരുത് 
തിന്മയുടെ ഒറ്റുകാരന്‍ എന്ന് നീകൂടി മുദ്രയടിക്കപ്പെടരുത് 
പുണ്യവാളന്മാരുടെ വീഞ്ഞ് സദസ്സുകളില്‍ 
നിനക്ക് അന്ന പാനീയങ്ങള്‍ നിഷേധിക്കപ്പെടരുത് 
മറികടക്കാനാവാത്ത പ്രതിബന്ധങ്ങളുടെയും 
കാവല്‍ പട്ടികളുടെയും നടുവില്‍ 
നിന്റെ ഗമനം മുറിഞ്ഞു പോകരുത് 
എന്റെ സ്നേഹത്തിന്റെ ഭാരം ഞാന്‍ നിന്നില്‍ നിന്ന് എടുത്തു മാറ്റാം 
മറവിയുടെ പുതപ്പ് പുതച്ച് 
കടപ്പാടുകളുടെ നൂലുകള്‍ 
നിനക്ക് ഇപ്പോഴും പൊട്ടിച്ച്ചെറിയാം  


നോക്കൂ 
പാതയോരങ്ങളില്‍ കിതക്കുന്ന എന്റെ ദുരിത സേനകള്‍...
അവര്‍ എന്നെ വിളിക്കുന്നു 
നീ വരാതിരിക്കുക 
സൌഭാഗ്യങ്ങള്‍ വലിച്ച്ചെരിഞ്ഞവരുടെ നഷ്ട സ്വര്ഗ്ഗങ്ങളിലെക്ക്
നിനക്ക് സ്വാഗതമില്ല 
ബുദ്ധിമാന്മാര്‍ വാഴുന്ന 
പൌരോഹിത്യം നവ വേദ ഭാഷ്യം ചമക്കുന്ന കാലത്ത് 
നിന്റെ നേരിന്റെ അസ്വസ്ഥതകള്‍ ഉപേക്ഷിക്കുക 
എന്റെ സാമീപ്യത്തിന്റെ നശ്വര വശ്യതയില്‍ മയങ്ങി 
ശിഷ്ട്ട കാലത്തിന്റെ അധികാരി വര്‍ഗ്ഗ സൌജന്യങ്ങള്‍
നിനക്ക് നഷ്ട്ടമാകാതിരിക്കട്ടെ 


എന്നെ ഇവിടെ ഉപേക്ഷിക്കുക 
എനിക്കെതിരെ കുറ്റപത്രം അണിഞ്ഞോരുങ്ങുന്നു 
നീ കൂടി പിടിക്കപ്പെടരുത് 
നിന്റെ സ്വാസ്ഥ്യം നഷ്ട്ടപ്പെടരുത് 
ചോരപൂത്ത എന്റെ നടവഴികളില്‍ 
വിശപ്പിന്റെ ദൈന്യതയില്‍ 
ഉയിരിന്റെ ഉലയില്‍ 
ഉടല്‍ കടഞ്ഞെടുത്ത അമൃതില്‍ 
ഇരുള്‍ കടഞ്ഞെടുത്ത വെള്ളിനിലാവില്‍ 
ഞാന്‍ ഉദയം കാത്തിരിക്കുമ്പോള്‍... 
ആയിരം കോടി ആത്മാവുകള്‍ 
എനിക്കൊപ്പം ഒറ്റ മന്ത്രമുയര്ത്തുമ്പോള്‍ ... 
തീക്കാടുകള്‍ പെയ്തമാര്ത്തും മഴനൂലുകലായ് 
പ്രളയം തടഞ്ഞു നിറുത്തും ചിറ മതിലായി 
മരുഭൂമികള്‍ പൂവാടികളാക്കും 
പ്രകൃതിയുടെ പുഞ്ചിരിയായ്‌ 
എന്റെ ജന്മം കാലം മറികടക്കും  


പിന്തിരിയാതെ പോവുക 
പിറകില്‍ ഉപേക്ഷിക്കപ്പെട്ടത് 
സ്വപ്നമായി കരുതുക 
സ്നേഹത്തിനു 
പഴയ നാണയത്തിന്റെ വില മാത്രമാകുന്ന കാലത്ത് 
നേടുന്നവരുടേത് മാത്രമാണ് ഇന്നുകള്‍ 
നിനക്കായ്ഞാന്‍  പ്രാര്ത്തിച്ചേ ഇരിക്കാം 
നിനക്ക് യാത്രാമൊഴി